Monday, 31 October 2011

വീട്ടുമുറ്റത്തെ സർക്കാരുകളെ അവർ എന്തിനാണു ഭയപ്പെടുന്നത്?

ഞ്ചായത്ത്-മുനിസിപ്പൽ-കോർപ്പറേഷനുകളെ പ്രാദേശിക സർക്കാരുകൾ എന്ന് വിളിക്കുന്നത് ആലങ്കാരികമായല്ല.വിപുലമായ അധികാരങ്ങളാണു അവയ്ക്കുള്ളത്.അതിനാൽ നമുക്കവയെ വീട്ടുമുറ്റത്തെ സർക്കാരുകൾ എന്ന് വിളിക്കാം. ഇതേ പേരിൽ ആകാശവാണിയുടെ കേരളത്തിലെ എല്ലാനിലയങ്ങളും നവംബർ 5 ശനിയാഴ്ച്ച രാവിലെ 9.30നു ഒരു പ്രക്ഷേപണപരമ്പര ആരംഭിക്കുന്നുണ്ടു. തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് പ്രക്ഷേപണം ചെയ്യുന്ന 14 ഭാഗങ്ങളുള്ള ഈ പരമ്പരയുടെ തയ്യാറെടുപ്പിനായി ‘കില’ ഡയറക്റ്റർ ഡോ പി.പി ബാലനുമായി നടത്തിയ ചർച്ചകൾ തുറന്നുതന്നത് പുതിയ കുറേ അറിവുകളായിരുന്നു.അസാദ്ധ്യമായതെന്ന് സർവരും വിധിയെഴുതിയ ജമ്മു-കാഷ്മീരിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടിങ്ങ് ശതമാനത്തിൽ സർവകാലറെക്കാർഡോടെ വിജയകരമായി പൂർത്തിയാക്കി ലോകത്തെ അമ്പരിപ്പിച്ച അത്ഭുതപ്രവർത്തകനാണു കണ്ണൂർക്കാരനായ ഡോ പി.പി.ബാലൻ.അദ്ദേഹം ഇന്ന് തുടങ്ങുന്ന പുതിയൊരു പരിശീലന പദ്ധതിയും ചരിത്രത്താളുകളിൽ ഇടം നേടും. സംസ്ഥാനത്തെ 38 ലക്ഷം വോട്ടർമാരെ ഗ്രാമസഭകളുടെ അധികാരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന വൻപരിശീലനപദ്ധതിയാണു കേരളപ്പിറവിദിനത്തിൽ ആരംഭിക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണു ഇത്തരമൊരു പരിശീലനം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അടിസ്ഥാനജനാധിപത്യവേദിയാണു ഗ്രാമ-വാർഡ് സഭകൾ.എല്ലാ വോട്ടർമാരും അംഗങ്ങളായ ഈ സഭകൾക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.ഓരോ വർഷവും നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സഭകൾ വിളിച്ച് കൂട്ടാൻ വാർഡ് മെംബർമാർ ബാദ്ധ്യസ്ഥരാണു. പക്ഷേ, ബഹുഭൂരിപക്ഷം വാർഡുകളിലും കുറേക്കാലമായി ഗ്രാമസഭായോഗങ്ങൾ ചേരാറേയില്ല.ചിലയിടങ്ങളിൽ യോഗം വിളിച്ചാലും ശുഷ്ക്കമായിരിക്കും ഹാജർ.ഇല്ലാത്ത വോട്ടർമാരുടെ ഒപ്പ് സംഘടിപ്പിച്ച് വ്യാജഹാജർ ഉണ്ടാക്കുകയാണു പതിവ്.ഗ്രാമസഭകൾ കൃത്യമായി വിളിച്ച് ചേർക്കാത്ത അംഗങ്ങളുടെ അംഗത്വം അസാധുവാക്കാൻ വരെ നിയമവ്യവസ്ഥയുണ്ടെന്ന് എത്രപേർക്ക് അറിയാം? അത് അറിയണമെങ്കിൽ ആദ്യം ഈ അധികാരങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകണം. ഇത്രയധികം മാദ്ധ്യമങ്ങളുള്ള ഒരു ഭൂവിഭാഗം ലോകത്ത് എവിടെയുമില്ല. മാദ്ധ്യമസാന്ദ്രതയിൽ കേരളം അമേരിക്ക പോലുള്ള ഒന്നാം ലോകരാഷ്ട്രങ്ങൾക്ക് ഒപ്പമോ അവയെക്കാൾ മുന്നിലോ ആണു.രാഷ്ട്രീയാവബോധത്തിലും ലോകത്ത് തന്നെ ഒന്നാം നിരയിലാണു നമ്മുടെ സ്ഥാനം.പക്ഷേ,പറഞ്ഞിട്ട് എന്ത് കാര്യം?തൊട്ടടുത്ത പഞ്ചായത്തിൽ എന്ത് നടക്കുന്നു എന്ന് പോലും മിക്കവർക്കും അറിയില്ല.മാദ്ധ്യമങ്ങൾ തട്ടുപൊളിപ്പൻ ‘സോപ് ഓപ്പറകളുടെ’ പിന്നാലെ പായുമ്പോൾ ഇത്തരം വികസവാർത്തകൾ ക്രൂരമായി പിൻതള്ളപ്പെടുകയും മാദ്ധ്യമങ്ങൾ വെറും’ജങ്ക്’ മാത്രം വിളമ്പുകയും ചെയ്യുന്നു. നമ്മുടെ സമൂഹം എത്രമാത്രം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നതാണു ഗ്രാമസഭകളുടെ പരാജയം.അർത്ഥശൂന്യങ്ങളായ നൈമിഷിക വിവാദങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ചാനലുകൾ ആണ്ടിൽ ഒരു ദിവസം പോലും ഇത്തരം ഗൌരവതരമായ വിഷയങ്ങൾ ചർച്ചചെയ്യുന്നില്ലെന്നത് പരിതാപകരമാണു. അ തുകൊണ്ടാണു മാദ്ധ്യമങ്ങളുടെ മഹാപ്രവാഹത്തിനു നടുവിലും അജ്ഞാനികളുടെ വൻ നിര ഉണ്ടാകുന്നത്.അവർ മുഖം തിരിക്കുന്നതു കൊണ്ട് താഴെതലത്തിലുള്ള ഗ്രാമസഭകൾ എന്ന ഈ മഹത്തായ ജനാധിപത്യസംവിധാനം കേരളത്തിൽ പൂർണ്ണപരാജയമായി തീർന്നിരിക്കുന്നു.അതിനു പ്രതിക്കൂട്ടിൽ നിർത്തേണ്ടത് മാദ്ധ്യമങ്ങളെ തന്നെയാണു.വികസനവിഷയങ്ങളെ അവഗണിക്കുകയോ പ്രാദേശികപേജുകളുടെപിന്നാമ്പുറത്തേക്ക് ഒതുക്കുകയോ ചെയ്യുന്നവർ ആത്മവിമർശനം നടത്തട്ടെ. ജനാധിപത്യ സംവിധാനത്തിന്റെ തന്നെ അടിസ്ഥാനശില ഇളക്കുന്ന ഈ അരാഷ്ട്രീയവത്കരണത്തെ ചെറുക്കാനുള്ള ബൃഹത്തായ പരിശീലനപദ്ധതിയാണു കില ഏറ്റെടുത്തിരിക്കുന്നത്.സംസ്ഥാനത്തെ 19255 വാർഡുകളിൽ നിന്നുള്ള രണ്ടുലക്ഷത്തോളം അംഗങ്ങൾക്ക് ആദ്യം പരിശീലനം നൽകും.ഒരു വാർഡിൽ നിന്ന് 10 പേരെങ്കിലും മാസ്റ്റർ ട്രെയിനർമാരായി ഏതാനും ദിവസങ്ങൾക്കകം പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും.ഇവർ നാട്ടിലെത്തി തങ്ങളുടെ പ്രദേശത്തെ വോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കും.അങ്ങനെ 38 ലക്ഷം ജനങ്ങളെ ഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ചും,വികസനപ്രക്രിയയിൽ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചും പരിശീലിപ്പിക്കും.ഗ്രാമസഭായോഗങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ പ്രദേശത്തിനു വേണ്ട വികസനപദ്ധതികൾ നിശ്ചയിക്കുന്നതിനും,വിവിധപദ്ധതികളുടെ ഉണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും,ധനവിനിയോഗത്തെക്കുറിച്ച് പരിശോധിക്കുന്നതിനുമൊക്കെ ജനങ്ങൾക്ക് ഇതുമൂലം കഴിയും.അങ്ങനെ വലിയൊരു വിഭാഗം പേർ ഈ പ്രക്രിയയിൽ സജീവമായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഇത് അധികാരവികേന്ദ്രീകരണത്തേയും ഭരണരംഗത്തെ സുതാര്യമാക്കാനുള്ള നടപടികളേയും ശക്തിപ്പെടുത്തും. കമ്പ്യൂട്ടർ-ഇന്റർനെറ്റ് സൌകര്യങ്ങളുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വൻ കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുന്ന സമയമാണിത്.തൃശൂരിലെ വടൂക്കര പഞ്ചായത്തിൽ 10 സർട്ടിഫിക്കേറ്റുകൾ ഒരു മിനിട്ട് കൊണ്ട് ഇപ്പോൾ ലഭിക്കും.ഈ-ഗവേണ്ണൻസിന്റെ വിസ്ഥോടനം കൂടി ഗ്രാമതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇനി നമുക്ക് ഹിമാചലിലെ പഞ്ചായത്ത്കളെക്കുറിച്ച് കൂടി പഠിക്കേണ്ടതുണ്ടു.അവിടെ 1994ൽ നിലവിൽ വന്ന നിയത്തിന്റെ നാലാം വകുപ്പ് പ്രകാരം പഞ്ചായത്തുകൾക്ക് വിപുലമായ ജുഡിഷ്യൽ അധികാരങ്ങളുണ്ടു.മജിസ്ടേട്ട്,സബ്ബ്കോടതികളുടെ പരിധിയിൽ വരുന്ന ഒട്ടേറെ കേസുകൾ കേൾക്കുന്നതും വിധികൽ‌പ്പിക്കുന്നതും പഞ്ചായത്ത് ഭരണസമിതിയുടെ ജൂഡീഷ്യൽ ബഞ്ചുകളാണു.സി. പി. സി 125ആം വകുപ്പ് പ്രകാരമുള്ള ജീവനാംശം,പിഴശിക്ഷകൾ തുടങ്ങിയവ വിധിക്കാനും പൊലീസിനേയും കോടതികളേയും ഉപയോഗിച്ച് അവ നടപ്പിലാക്കാനും അധികാരമുള്ളവയാണു ഹിമാചലിലെ പഞ്ചായത്തുകൾ.കോടതികളുടെ പരിഗണനയ്ക്ക് വരുന്ന സിവിൾ കേസുകളും മറ്റും പഞ്ചായത്തുകൾക്ക് വിടാനും വ്യവസ്ഥയുണ്ട്. ഹിമാചലിലെ പഞ്ചായത്തുകൾ തങ്ങൾക്ക് കിട്ടിയ ഈ ജുഡീഷ്യൽ അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടു.പഞ്ചാബിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള അനുമതി നൽകുന്നത് ഗ്രാമസഭായോഗങ്ങളാണു.കേരളത്തിലെ പഞ്ചായത്ത് ഭരണസമിതികൾക്ക് നൽകിയിരുന്ന ഈ അധികാരം എടുത്തു കളയുകയായിരുന്നു എന്നും ഇവിടെ ഓർക്കേണ്ടതുണ്ടു. പക്ഷേ,സമൂഹത്തിന്റെ താഴെതട്ടിൽ നടക്കുന്ന ഈ വലിയ ചലനങ്ങളൊന്നും രാഷ്ട്രീയകക്ഷികളും മാദ്ധ്യമങ്ങളും അറിയുന്നതേയില്ല.ഊണിലും ഉറക്കത്തിലും കക്ഷിരാഷ്ട്രീയം നിറഞ്ഞൊഴുകുന്ന കേരളത്തിൽ യഥാർത്ഥരാഷ്ട്രീയ പ്രക്രിയ ഗ്രാമപഞ്ചായത്തുകളിൽ നടക്കു ന്നില്ലന്നത് വൈരുദ്ധ്യമാണു.ജനങ്ങളെ ശാക്തീകരിക്കുന്നതിൽ ആർക്കും താല്പര്യമില്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. വീട്ടുമുറ്റത്തെ സർക്കാരിനെ രാഷ്ട്രീയക്കാർക്ക് ഭയപ്പെടേണ്ടതുണ്ട്.തങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന അധികാരങ്ങൾ സാദാവോട്ടർമാർക്ക് എങ്ങനെ വിട്ടുകൊടുക്കും?

Thursday, 27 October 2011

പി.ഉദയഭാനുവിന്റെ 4 കവിതകൾ


POEMS OF P UDAYABHANU പി.ഉദയഭാനുവിന്റെ നാലുപ്രശസ്ത കവിതകൾ കെ.ഗിരിജാവർമ അതിമനോഹരമായി ആലപിച്ചിരിക്കുന്നത് കേൾക്കൂ. മൈഥിലി,ഓർമ്മയാണച്ഛൻ,തഥാഗതൻ,കടലും കരയും എന്നിവയാണു കവിതകൾ .ഒക്ടോബർ 28നു ഉദയഭാനുവിന്റെ മൂന്നാം ചരമവാർഷികമാണു.
തൃശൂരിൽ നടന്ന സമ്മേളനത്തിൽ എൻ.എസ് മാധവൻ അനുസ്മരണപ്രസംഗം നടത്തി.മുഹമ്മദിന്റെ(ഫ്ലെയിം ബുക്സ്) നേതൃത്വത്തിൽ ഉദയഭാനു അനുസ്മരണസമിതി സംഘടിപ്പിച്ച സമ്മേളനത്തിൽ കെ. കെ.ഹിരണ്യൻ ആദ്ധ്യക്ഷ്യം വഹിച്ചു.പി.എൻ ഗോപീകൃഷ്ണൻ ഉദയഭാനുക്കവിതകളെക്കുറിച്ച്സംസാരിച്ചു. കെ.വേണു,ഉണ്ണിച്ചെക്കൻ,സോമശേഖരൻ ,ഹുസ്സൈൻ,മോഹൻ ദാസ് തുടങ്ങിയ മുങ്കാലസഹപ്രവർത്തകരും,ആകാശവാണിയിലെ സുഹൃത്തുക്കളും,ഭാര്യയും ,മകനും മകളും അടങ്ങിയ സമ്പന്നമായ സദസിൽ വി.ടി.മുരളിയും,കെ.ഗിരിജാവർമ്മയും അദ്ദേഹത്തിന്റെ കവിതകൾ ആലപിച്ചു.ലളിതാലെനിനും ഈ ലേഖകനും ഉദയഭാനുവിന്റെ ഓർമ്മകൾ പങ്കുവെച്ചു.
പി.ഉദയഭാനുവിന്റെ നാലു കവിതകൾ
കെ.ഗിരിജാവർമഅതിമനോഹരമായി ആലപിച്ചിരിക്കുന്നത് ഇവിടെ കേൾക്കൂ

Monday, 17 October 2011

അവിടെ കത്തുന്നു;ഇവിടെ വീണ വായിക്കുന്നു!

മേരിക്കയിലെ വാൾ സ്ട്രീറ്റിൽ നിന്നാരംഭിച്ച് 80 രാജ്യങ്ങളിലെ 950 നഗരങ്ങളിലേക്ക് കൂടി ഞായറാഴ്ച പടർന്ന് പിടിച്ച പ്രക്ഷോഭം മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കും കോർപ്പറേറ്റുകളുടെ അത്യാർത്തിക്കുമെതിരെ ലോകം കണ്ട ഏറ്റവും ശക്തമായ ബഹുജനമുന്നേറ്റമാണു.മുതലാളിത്തം ജീവിതം താറുമാറാക്കിയതു കാരണം ജോലി നഷ്ടപ്പെടുകയും വീടും സമ്പാദ്യങ്ങളും ഇല്ലാതെ വഴിയാധാരമാക്കപ്പെടുകയും ചെയ്യപ്പെട്ട അമേരിക്കയിലേയും,ഇറ്റലിയിലേയും ബ്രിട്ടനിലേയും സ്പെയിനിലേയുമൊക്കെ സാധാരണക്കാരായ ജനലക്ഷങ്ങളാണു മുതലാളിത്തത്തിനെതിരെ തെരുവിലിറങ്ങുന്നത്.ഈജിപ്റ്റിലെ താഹ്രീർ സ്കൊയറിൽ നിന്ന് അറ്റ്ലാന്റിക് കടന്ന് ന്യൂയോർക്കിലേക്കും അവിടെനിന്ന് മുതലാളിത്തത്തിന്റെ കോട്ടകൊത്തളങ്ങളിലേക്കും ഈ ഉഷ്ണപാതം പടരുകയാണു.

പക്ഷേ മുതളാളിത്തത്തിനും ആഗോളവത്കരണത്തിനുമെതിരെ പതിറ്റാണ്ടുകളായി തൊണ്ടപൊട്ടി പ്രസംഗിച്ചു പോരുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുള്ള ഇന്ത്യയിലോ?പണ്ടു കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ ,അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുന്ന സദ്ദാം ഹുസൈനായിരുന്നു ചർച്ചാകേന്ദ്രം.പിന്നെയും സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളും അത്യാർത്തിയും സാമ്പത്തിക നയങ്ങളും രാഷ്ട്രീയ ഇടപെടലുകളും പലവുരു ഇവിടെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തുടരുന്നത് അമേരിക്കൻ വികസന പാതയാണെന്ന് നിരന്തരം വിമർശിക്കപ്പെട്ടു.ജനകീയാസൂത്രണം പോലും അമേരിക്കയുടെ മുതലാളിത്ത ഗൂഡതന്ത്രമായി തീവ്ര ഇടതുപക്ഷം മുദ്രയടിച്ചു.മന്മോഹൻ സിങ്ങിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ നഖശിഖാന്തം എതിർക്കുന്നവർ പോലും മുതലാളിത്ത വികസനനയങ്ങൾ തന്നെയാണു പിന്തുടരുന്നതെന്നും വിമർശനമുണ്ടായി.അങ്ങനെ പെരുകുന്ന തൊഴിലില്ലായ്മയ്ക്കും,ഉയർന്ന ജീവിതച്ചെലവുകൾക്കും ജീവിതദുരന്തങ്ങൾക്കുമൊക്കെ പിന്നിൽ രക്തമൂറ്റിക്കുടിക്കുന്ന മുതലാളിത്തമെന്ന പിശാചാണുള്ളതെന്ന് നമ്മൾ പണ്ടു മുതൽക്കേ വിശ്വസിക്കുന്നു.എന്നും ശത്രുപക്ഷത്താണു അവരുടെ സ്ഥാനം.തീവ്രവാദികൾ വേൾഡ് ട്രേഡ് സെന്റർ നിലമ്പരിശാക്കിയപ്പോൾ ഇത്രമാത്രം സന്തോഷിച്ച ജനവിഭാഗം മറ്റെങ്ങും ഉണ്ടാകില്ല.

അമേരിക്കയിൽ ദാരിദ്ര്യവും പട്ടിണിയും പെരുകുകയും അതിനു ഇരകളായി തീർന്നവർ ,കുത്തക ഭീമന്മാരുടെ ആസ്ഥാനമായ വാൾസ്ട്രീറ്റ് കൈയ്യടക്കുക എന്ന ആഹ്വാനവുമായി തെരുവിലിറങ്ങുകയും ചെയ്യുമ്പോൾ .ഒരു പക്ഷേ അതെക്കുറിച്ച് ഏറ്റവും ശക്തമായ പ്രതികരണങ്ങളുണ്ടാകേണ്ടത് കേരളത്തിലാണു.പക്ഷേ,വരും കാലത്ത് ലോകത്തിന്റെ ദിശ തന്നെ മാറ്റിമറിക്കാവുന്ന തലത്തിലേക്ക് വ്യാപിക്കാനിടയുള്ള ഈ മുന്നേറ്റങ്ങളെക്കുറിച്ച് ഇവിടെ ആരും ഒന്നും ശബ്ദിക്കുന്നില്ല.ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ബുദ്ധിജീവികളും മൌനം പാലിക്കുന്നു.മാദ്ധ്യമങ്ങളും ശബ്ദിക്കുന്നില്ല. അവരുടെയെല്ലാം ശ്രദ്ധ ഇല്ലാപ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടുന്നതിലാണു.

ഇപ്പോൾ നിയമസഭയിൽ നടക്കുന്ന അസംബന്ധ നാടകങ്ങളുടെ കാര്യമെടുക്കുക.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണു നമ്മുടേത്.പാർലമെന്ററി ജനാധിപത്യത്തിന്റെയത്രയും സുതാര്യമായ മറ്റൊരു വ്യവസ്ഥയില്ല.ഏതു പ്രശ്നവും നിയമനിർമ്മാണസഭകളിൽ ചർച്ചചെയ്യാം.അതിനു നിയതമായ ചില നടപടിക്രമങ്ങളുണ്ടു.ബഹുജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി സഭയിൽ അവതരിപ്പിക്കുന്നതിനു ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചവരാണു ജനപ്രതിനിധികൾ.അവർ നിയമനിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കാതെ നിത്യവും നടപടികൾ അലങ്കോലപ്പെടുത്തുന്നത് ജനതാല്പര്യങ്ങൾക്ക് വിരുദ്ധമാണു.വാച്ച് ആന്റ് വാർഡു സ്റ്റാഫുമായി ഏറ്റുമുട്ടുകയും അതിന്റെ പേരിൽ സഭക്കകത്തും പുറത്തും അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ആരെയാണു സഹായിക്കുന്നത്?നിയമസഭാ സാമാജികരുടെ കടമ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക എന്നതാണു.

വാൾ സ്ട്രീറ്റ് വാഴുന്ന ഭീമൻ ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തങ്ങളുടെ സമ്പത്തെല്ലാം കൈയടക്കി വെച്ചിരിക്കുകയാണെന്നാണു “ഒക്യുപൈ വാൾസ്ട്രീറ്റ്”പ്രക്ഷോഭകർ ആരോപിക്കുന്നത്.ഇവിടെയും സമാനമായ കൈയ്യേറ്റമുണ്ടു.ആദിവാസികളും ദലിതരും തലചായ്ക്കാൻ ഭൂമിക്കുവേണ്ടി അലയുമ്പോൾ ടാറ്റയും,ഹാരിസണുമടക്കമുള്ള വങ്കിടക്കാരും,രാഷ്ട്രീയക്കാരും ബിസിനസുകരും ഉദ്യോഗസ്ഥരുമൊക്കെയടങ്ങിയ മാഫിയാസംഘങ്ങളും ചേർന്ന് ലക്ഷക്കണക്കിനേക്കർ ഭൂമി കൈവശം വെക്കുന്നു;പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു.പാട്ടക്കാലാവധി കഴിഞ്ഞ ഒരേക്കർ ഭൂമി പോലും തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നൽകാനോ,സർക്കാർഭൂമി കൈയ്യേറിയ റിസോർട്ട് മാഫിയക്കാരെ കുടിയിറക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.മുതലാളിത്ത രാജ്യങ്ങളിൽ നിലനിൽക്കുന്നതിനെക്കാൾ ഭീകരമായ അസന്തുലിതാവസ്ഥയാണു ഭൂമിയുടെ കാര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്നത്.ഏറ്റവുമൊടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ മൂന്നാർ ഓപ്പറേഷൻ പ്രഖ്യാപനങ്ങളും ചീറ്റിപ്പോയി.പക്ഷേ,ഇതൊക്കെ ചോദിക്കാൻ ആരുണ്ടിവിടെ? അതിനുള്ള വേദികളെ അപ്രസക്തവും നിഷ്പ്രഭവുമാക്കുന്ന തരംതാണ,അപമാനകരമായ പ്രവൃത്തികളിലാണു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് താൽ‌പ്പര്യം.

ഈ പരിതാപകരമായ അവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ട സാംസ്കാരിക നായകരും മാദ്ധ്യമങ്ങളും കുറ്റകരമായ മൌനം പാലിക്കുകയും ചെയ്യുന്നു.അർത്ഥരഹിതമായ അധരവ്യായാമങ്ങളും വെറും വിവാദങ്ങളുമല്ല രാഷ്ട്രീയം.അത് ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളും നിതാന്ത ജാഗ്രതയുമാണു.

അതുകൊണ്ടാണു ഊണിലും ഉറക്കത്തിലും രാഷ്ട്രീയം രാഷ്ട്രീയം എന്ന് വിളിച്ചുകൂവി നടക്കുന്നവരുടേത് രാഷ്ട്രീയ പ്രവർത്തനമല്ല എന്ന് പറയേണ്ടിവരുന്നത്.ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരെ നടക്കുന്ന ജനകീയമുന്നേറ്റങ്ങൾ ഇവിടെ ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല എങ്കിൽ ഇവിടെ രാഷ്ട്രീയം മരിച്ചു എന്നുതന്നെയാണു അർത്ഥം.

Sunday, 9 October 2011

അമേരിക്ക:ദരിദ്രരും തൊഴിലില്ലാപ്പടയും തെരുവിലിറങ്ങുമ്പോൾ..

മേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിലെ സുക്കോട്ടി പാർക്കിൽ നിന്നും ഉഷ്ണപാതം ആഞ്ഞടിക്കുകയാണു-ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം പൊറുതിമുട്ടിയ ആയിരക്കണക്കിനു ചെറുപ്പക്കാർ കഴിഞ്ഞ മാസം 17ആം തീയതി മുതൽ അവിടെ തമ്പടിച്ചിരിക്കുകയാണു.
‘ഒക്യുപൈ വാൾ സ്റ്റ്രീറ്റ്’ എന്നാണു അവർ ആരംഭിച്ച പ്രക്ഷോഭത്തിന്റെ പേർ.ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും പ്രമുഖ ബാങ്കുകളും കോർപ്പറേറ്റുകളും അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വാൾ സ്ട്രീറ്റ് കൈയ്യടക്കുകയാണു അവരുടെ ലക്ഷ്യം.ട്യുണീഷ്യയിൽ ആരംഭിച്ച് ഈജിപ്തിലൂടെ അറബ് വസന്തമായി ഭരണകൂടങ്ങളെ നിലമ്പരിശമാക്കി മുന്നേറുന്ന ‘മുല്ലപ്പൂ വിപ്ലവ’ത്തെ അനുസ്മരിപ്പിക്കുന്ന ഈ യുവജനമുന്നേറ്റം ഷിക്കാഗോ,ബോസ്റ്റൺ തുടങ്ങി 800ലേറെ നഗരങ്ങളിലേക്ക് അതിവേഗം വ്യാപിച്ചിരിക്കുന്നു.
വ്യക്തമായ നേതൃത്വമോ,രാഷ്ട്രീയപാർട്ടികളോട് ആഭിമുഖ്യമോ ഇല്ലാത്ത ,18നും 24നും ഇടയ്ക്ക് പ്രായമുള്ള ഈ ചെറുപ്പക്കാർ തെരുവിലിറങ്ങിയത് കൃത്യമായ അജണ്ടയോടു കൂടിയാണു.സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിലും കിടക്കാടവുമൊക്കെ നഷ്ടപ്പെട്ടവരാണവർ.ഇരുളടഞ്ഞ ഭാവിയാണു അവരെ തുറിച്ചുനോക്കുന്നത്.
വാൾ സ്ട്രീറ്റ് വാഴുന്നവരുടെ അത്യാഗ്രഹവും തോന്യാസവും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുമാണു ഈ തകർച്ചക്ക് കാരണം എന്ന് അവർ കാര്യകാരണ സഹിതം ലോകത്തോട് വിളിച്ചു പറയുന്നു.ഇത് കാരണം ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.വീടും സമ്പാദ്യങ്ങളും കൈമോശം വന്നു.ഇടത്തരക്കാർ,ചരിത്രത്തിലിന്നേ വരെ അഭിമുഖീകരിക്കാത്തത്ര തകർച്ചയെയാണു നേരിടുന്നത്.ഇത്രയായിട്ടും സമ്പത്തികനയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളക്കിയവർക്ക് ഇപ്പോഴും ഖജനാവിൽ നിന്ന് വാരിക്കോരി കൊടുക്കുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു.അതുകൊണ്ടു ഇനിയും വൻ സാമ്പത്തിക ദുരന്തങ്ങൾ ഉണ്ടായേക്കാം.
അതുകൊണ്ട് വാൾ സ്ട്രീറ്റ് ഉടച്ച് വാർത്ത്,അമേരിക്കയുടെ സാമ്പത്തിക അടിത്തറ ശക്തമക്കുകയാണു പ്രക്ഷോഭകരുടെ ലക്ഷ്യം.അവർ സാമ്പത്തിക ‘ബെയിൽ ഔട്ടു’കളെ നഖശിഖാന്തം എതിർക്കുന്നു.
അതിനു വ്യക്തമായ കാരണങ്ങളുണ്ടു.മൂന്നു വർഷം മുൻപ് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ അമേരിക്കൻ കോൺഗ്രസ് വാൾ സ്ട്രീറ്റിനു വാരിക്കോരി നൽകിയത് ലോകചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവായിരുന്നു.അതേ സമയം തന്നെ അമേരിക്കൻ ഫെഡറൽ റിസർവിൽ നിന്ന് അതിനെ വെല്ലുന്ന ആനുകൂല്യങ്ങളായിരുന്നു ഇവർക്ക് നൽകിയത്.16 ട്രില്യൻ ഡോളറിന്റെ വായ്പ വളരെ ഉദാരമായി വിദേശ ബാങ്കുകൾക്കും ,മൽട്ടിനാഷണൽ കോർപ്പറേറ്റുൾക്കും മറ്റും നൽകി;ഒരു ഉപാധിയുമില്ലാതെ.അറബ് ബാങ്കിങ്ങ് കോർപ്പറേഷൻ,ടയോട്ട,മിറ്റ്സുബിഷി തുടങ്ങിയ വിദേശ ബാങ്കുകൾക്ക് വരെ നാമമാത്രനിരക്കിൽ വായ്പ നൽകിയിരുന്നു.
രാജ്യത്തെ 99 ശതമാനം പണവും അതിസമ്പന്നരായ ഒരു ശതമാനം പേർ കൈയ്യടക്കി വെച്ചിരിക്കുന്ന ഭീകരമായ സാമ്പത്തിക അസന്തുലിതാവസ്ഥയാണു അമേരിക്കയിൽ നിലനിൽക്കുന്നത്.‘‘ഈ ഒരു ശതമാനക്കാർക്കു വേണ്ടി അവരാൽ നടത്തപ്പെടുന്ന അവരുടെ സർക്കാരാണു അമേരിക്കയിലുള്ളത്” എന്ന് ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭകർ ആക്ഷേപിക്കുന്നു.വികസിത രാജ്യങ്ങളിൽ ഇത്രയധികം സാമ്പത്തിക കേന്ദ്രീകരണം നടക്കുന്ന മറ്റൊരു രാജ്യം ഈ ഭൂമുഖത്തില്ല.താഴെത്തട്ടിലുള്ള 50 ശതമാനം പേരുടെ മൊത്തവരുമാനത്തെക്കാൾ സമ്പാദിക്കുന്നവരാണു ഈ ഒരുശതമാനം പണക്കാർ.ധനാഡ്ഡ്യരായ 400 പേർക്ക് 150 ദശലക്ഷം പേരെക്കാൾ വരുമാനമുണ്ടു.ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണു വാൾ സ്ട്രീറ്റിലെ ധനകാര്യസ്ഥാപനങ്ങൾ ചെയ്യുന്നത്. ചെയ്യുന്നത്. ജി.ഡി.പിയുടെ 60 ശതമനവും ഇവിടെയുള്ള 6 കുത്തക സ്ഥാപനങ്ങളുടെ കൈയിലാണു.
രാജ്യത്തെ ക്രെഡിറ്റ് കാർഡുകളുടെ മൂന്നിൽ രണ്ടു ശതമാനവും നൽകുന്നത് നാലു വാൾ സ്ട്രീറ്റ് സ്ഥാപനങ്ങളാണു.ബാങ്കിങ്ങിന്റെ 40 ശതമാനവും ഇവരുടെ അധീനതയിലാണു.പൊതു ഖജനവിലെ പണം എടുത്ത് ഇവർക്ക് നൽകിയ കുപ്രസിദ്ധമായ ബെയിൽ ഔട്ട് പാക്കേജിനു ശേഷം മൂന്നു ബാങ്കിങ്ങ് സ്ഥാപനങ്ങൾ തടിച്ചുകൊഴുത്തു.സാധാരണ അമേരിക്കക്കാരിൽ നാലിലൊന്നു പേരിൽ നിന്നും ഇവർ ക്രെഡിറ്റ് കാർഡിനു ഭീമമായ പലിശയാണു ഈടാക്കുന്നത്-അത് 20 മുതൽ 59 ശതമാനം വരെയാണു!ഇത് കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു.4 ട്രില്യൻ ഡോളർ വായ്പ ഉദാരമായി കിട്ടിയ സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക,ജെ.പി മോർഗൻ ഷെയേഴ്സ് എന്നീ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡിനു 20 മുതൽ 30 വരെ ശതമാനം പലിശയാണു ഈടാക്കുന്നത്.ഇത് ജനങ്ങളെ കൂടുതൽ പാപ്പരാക്കും.
മധ്യവർഗ്ഗക്കാരുടെ ജീവിതം ഇപ്പോൾ തീർത്തും ദുസ്സഹമായിരിക്കുകയാണു.46 ദശലക്ഷം അമേരിക്കക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു.പക്ഷേ,വാൾ സ്ട്രീറ്റിലെ കുത്തകകൾക്ക് മുൻപ് ഖജനാവിൽ നിന്നും വരിക്കോരി കൊടുത്ത ഫെഡറൽ റിസർവ് ഈ പ്രതിസന്ധിക്കു നേരെ കണ്ണടച്ചിരിക്കുന്നു.താങ്ങാവുന്ന നിരക്കിൽ ചെറുകിട വ്യവസായങ്ങൾക്ക് വായ്പ കൊടുത്താൽ ദശലക്ഷക്കണക്കിനാളുകൾക്ക് നഷ്ടപ്പെട്ട തൊഴിൽ തിരിച്ചുകിട്ടും.ജോലിയില്ലാതെ,വായ്പ തിരിച്ചടക്കാനാകാതെ അവർക്ക് വീടുകൾ നഷ്ടപ്പെടുകയില്ല.പക്ഷേ ആരും ഈ ജീവിത ദുരന്തങ്ങളോട് അനുഭാവപൂർണ്ണമായി പ്രതികരിക്കുന്നില്ല.
വാൾ സ്ട്രീറ്റിൽ സമ്പത്ത് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു.25 ദശലക്ഷം പേർ തൊഴിലില്ലാതെ അലയുമ്പോൾ കൊള്ളലാഭം ഉണ്ടാക്കിയും പൊതുഖജനാവിലെ പണം കൈക്കലാക്കിയും അതിന്യൂനപക്ഷം മദിച്ചു പുളയുന്നു. പത്ത് വർഷം മുൻപ് ലഭിച്ചിരുന്നതിനെക്കാൾ 3600 ഡോളർ കുറവാനു ഇടത്തരക്കാരുടെ വരുമാനം.അത് ഇനിയും കുത്തനെ ഇടിയും.
സാമൂഹിക ബാദ്ധ്യതയോ സർക്കാരിന്റെ നിയന്ത്രണമോ വാൾ സ്ട്രീറ്റു വാഴുന്ന തമ്പുരാക്കന്മാർക്കില്ല.എണ്ണവിപണിയിൽ ഇവർ നടത്തുന്ന ദുരൂഹമായ ഊഹകച്ചവടം കാരണം പെട്രോളിയം ഉൽ‌പ്പന്നങ്ങളുടെ വില 40ശതമാനമെങ്കിലും ഉയർന്നിട്ടുണ്ടെന്നും ’ഒക്യുപൈ വാൾ സ്ട്രീറ്റ്’പ്രസിദ്ധീകരിച്ച ഒരു രേഖയിൽ കാണുന്നു.ഇങ്ങനെ നല്ലൊരു ശതമാനം അമേരിക്കക്കാരുടെ ജീവിതം നരകതുല്യമാക്കിയ വാൾ സ്ട്രീറ്റിനെ ഉടച്ചുവാർത്താലെ തങ്ങൾക്ക് നിലനിൽക്കാനാകൂ എന്ന തിരിച്ചറിവിൽ നിന്നാണു ഈ ചെറുപ്പക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്.
വിദേശ കോർപ്പറേഷനുകൾക്കും ബാങ്കുകൾക്കും നൽകിയ അതേ നിരക്കിൽ ചെറുകിട ബാങ്കുകൾക്കും വായ്പ നൽകുക,പ്രത്യുൽ‌പ്പാദനപരമായ സംരംഭങ്ങൾ,അതിവേഗ ട്രെയിൻ,ഇന്ധനക്ഷമതയുള്ള കാറുകൾ,കാറ്റാടിയന്ത്രങ്ങൾ,വീടുകൾ,ജീവൻ രക്ഷാമരുന്നുകൾ തുടങ്ങിയവയ്ക്കായി മുതൽമുടക്കുക തുടങ്ങിയവയാണു വാൾ സ്ട്രീറ്റ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്.ഊഹക്കച്ചവടം നടത്തുന്നത് തടയാൻ ഫീസ് ഏർപ്പെടുത്തണമെന്നും അവർ ആവശ്യമുന്നയിക്കുന്നു.1914 മുതൽ 1966 വരെ നിലനിന്ന ‘സ്പെക്യുലേഷൻ ഫീ’ പുനസ്ഥാപിക്കപ്പെടുമോ?
വാൾ സ്ട്രീറ്റിന്റെ ചൊൽ‌പ്പടിയിലാണു വൈറ്റ് ഹൌസ് എന്ന് എല്ലാ അമേരിക്കക്കാർക്കുമറിയാം.കാപിറ്റോൾ ഹില്ലിനെ നിയന്ത്രിക്കുന്നത് ഈ സാമ്പത്തിക ഭീമന്മാരാണു.വാൾ സ്ട്രീറ്റ് നിയമ നിയന്ത്രണങ്ങൾക്കതീതമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾക്കായി 1998 മുതൽ പത്ത് വർഷം അവർ ചെലവിട്ടത് 5 ബില്യൻ ഡോളറായിരുന്നു. തങ്ങൽക്ക് മൂക്കുകയറിടാൻ കൊണ്ടുവന്ന ഡോഡ്-ഫ്രാങ്ക് ബില്ലിലെ വ്യവസ്ഥകളെ അട്ടിമറിക്കാനും അതിൽ വെള്ളം ചേർക്കാനുമായി വാൾ സ്ട്രീറ്റ് പിന്നേയും ഡോളർ ഒഴുക്കി.ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വാൾസ്ട്രീറ്റിലെ യജമാനന്മാർക്കുമുന്നിൽ ഓച്ഛാനിച്ചു നിൽക്കും.
അതിന്റെ ദുരന്തഫലം അനുഭവിക്കുന്ന,ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും,സാമൂഹികാരക്ഷിതാവസ്ഥയും അനുഭവിക്കുന്ന രോഷാകുലരായ ചെറുപ്പക്കാരാണു അമേരിക്കയിൽ തെരുവിലിറങ്ങിയിട്ടുള്ളത്.വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കൻ കാമ്പസുകളിൽ നടന്ന യുവജനമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നു, ഇത്.
വരും ദിവസങ്ങളിൽ ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’പ്രക്ഷോഭം പുതിയ മേഖലകളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.അതിന്റെ പ്രത്യാഘാതങ്ങൾ വാൾ സ്ട്രീറ്റിനപ്പുറത്തേക്കും പടരും.ഈ പ്രക്ഷോഭകർ ഒരു പക്ഷേ, വാൾ സ്ട്രീറ്റ് മാത്രമാകില്ല കൈയടക്കുക.ഇല്ലാത്തവരുടെ, നിലനിൽ‌പ്പിനായു ള്ള അതിജീവനസമരമാണിത്..

Tuesday, 4 October 2011

മഹാത്മാഗാന്ധി,മാർട്ടിൻ ലൂഥർ കിങ്ങ്,ബാബ ആംതെ




രു ഗാന്ധിജയന്തി ദിനം കൂടി കടന്നുപോയി.

എന്റെ ജീവിതമാണു എന്റെ സന്ദേശംഎന്ന് സാത്വികമായ,സുതാര്യമായ ,സത്യസന്ധമായ ജീവിതത്തിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്തിയ മഹാനായ ആ മനുഷ്യസ്നേഹിയുടെ മാതൃക അതേപോലെ പിന്തുടരാ ഒരാപോലും ഉണ്ടായില്ല.അതുകൊണ്ടു തന്നെ അധികാരപ്രമത്തതയുടെ ശീതളച്ഛായകളി മദിച്ചു രസിക്കുന്നവരുടെ ഗാന്ധിപ്രേമം അശ്ലീലമയ അഭ്യാസങ്ങളായിമാറുന്നു.ഈ കോമാളിക്കൂട്ടങ്ങക്കിടയി നിന്ന് അദ്ധനഗ്നനായ ആ ഫക്കീറിനെ ഓക്കുമ്പോ എന്തുകൊണ്ടോ ഇപ്പോ എന്റെ മനസിലേക്ക് വരുന്നത് രണ്ടു പേരുടെ മുഖങ്ങളാണു-മാട്ടി ലൂഥ കിങ്ങ് ജൂനിയറിന്റേയും ബാബ ആംതേയുടേയും.രണ്ടാളും പതിതർക്കായി ജീവിതമുഴിഞ്ഞു വെച്ചവ.ഗാന്ധിജിയെപ്പോലെ ,മാട്ടി ലൂഥ കിങ്ങ് ശത്രുക്കളുടെ ബുള്ളറ്റുകളാ കൊലചെയ്യപ്പെട്ടു.ബാബ ആംതെ നിസ്വാത്ഥമായ സേവനത്തിലൂടെ മാധവസേവയാണു മാനവസേവഎന്ന് ലോകത്തെ കാട്ടിക്കൊടുത്തു.അവരുടെ ജീവിതം സൂര്യതേജസോടെ നമ്മുടെ മുന്നി തിളങ്ങി നിക്കുന്നു.

Ata-cn-¡-bnse Idp¯ hÀ¤-¡m-cpsS Ah-Im-i-§Ä¡p വേണ്ടി s]mcpXn acn¨p, tUm amÀ«n³ eqYÀ In§v.

1968 G{]n 4þ\mWv alm-\mb B a\pjy kvt\ln sS¶-Ên-bn h¨v sIme-sN-¿-s¸-Sp-¶-Xv. Ata-cn-¡³ KmÔn F¶v Adn-b-s¸-Sp¶ amÀ«n³ eqYÀ In§v N¸p-N-h-dp-Ifpw amen-\y-§fpw \o¡p¶ Idp-¯-hÀ¤-¡m-cmb sXmgn-em-fn-I-fpsS ka-c-¯n ]s¦-Sp-¡m-s\-¯n-b-t¸m-gm-bn-cp¶p hÀ® shdn-b-·m-cpsS B{I-W-aണമുണ്ടാ-bXv.

ssZh-im-kv{X-¯n _ncpZw t\Sn Ae-¼m-a-bnse ]Ån-bn ]ptcm-ln-X-\mbn tNÀ¶ At±-ls¯, Idp-¯-hÀ¤-¡mÀ t\cn-Sp¶ sImSnb hnth-N-\-§Ä ]nSn-¨p-e-¨p. kvIqfn \n¶pw, s]mXp hml-\-§-fn \n¶pw ]pd-¯m-¡-s¸« Ah-cpsS Zpcn-X-§-fn At±lw hym]r-X-\m-bn. Idp-¯-h-cpsS t]mcm« kwL-S-\-bmb NAAP-bpsS FIvkn-Iyq-«ohv Iu¬kn AwK-amb At±-l-¯nsâ Pohn-Xs¯ amän-a-dn-¨Xv tdmkm ]mÀIvknsâ _kvbm{X-bm-Wv. B[p-\nI Ata-cn-¡-bpsS Ncn{Xw Xs¶ amän-a-dn-¨ H¶m-bn-cp¶p B \ot{Km h\n-X-bpsS _kv bm{X-.

1955 Unkw-_À H¶mw Xn¿Xn sshIn«v മോണ്ടുtKm-adn ]«-W-¯nse IS-bn \n¶pw ]WnIgnªv ho«n-te¡v t]mIm³ _Ên Ib-dnb tdmk F¯-s¸-«Xv t]meokv tÌj-\nÂ. shÅ-¡mÀ¡v kosäm-gn-ªp-sIm-Sp¯v Aä-t¯bv¡v amdn Ccp-¶n«pw tdmksb t]meokpw hÀ®-sh-dn-bcpw ]oUn-¸n-¨p.

Cu kw`-hs¯ XpSÀ¶v Idp¯ hÀ¤-¡mÀ {]Xn-tj-[-k-acw Bcw-`n-¨p. amÀ«n³ eqYÀ In§v tam­vtKmadn _kv ka-c-¯nsâ t\XrXzw Gsä-Sp-¯p. t]meo-knsâ {Iqc-amb ASn-¨-aÀ¯-ens\ A{I-a-c-ln-X-amb kl-\-¯n-eqsS t\cn-«p-sIണ്ട്\S-¯nb kacw 382 Znhkw \o­ണ്ടു \n¶p. 1956 Unkw-_À 21 \v Ata-cn-¡³ kp{]ow-tIm-SXn Ncn-{X-{]-kn-²-amb hn[n-bn-eqsS _knse hÀ®-hn-th-N\w Ah-km-\n-¸n-¨p. A§s\ tdmk- ]mÀIvknsâ _kv bm{X Ata-cn-¡-bnse Idp-¯hÀ¤¡mÀ¡v alm-\mb Hcp t]mcm-fnsb k½m-\n-¨p.

35-þmw hb-Ên kam-[m-\-¯n-\pÅ t\m_ k½m\w e`n¨ alm-\mb B t]mcmfn \mep hÀj-¯n-\Iw cà-km-£nXzw hcn-¨p.

alm-cm-jv{S-bnse hmÀ[ PnÃ-bn 1914 Unkw: 26þ\m-bn-cp¶p Hcp [\mVy {_mÒW IpSpw-_-¯nse aq¯ ]p{X-\mbn apc-fo-[À tZhn-Zmkv BwsX ]nd-¶-Xv. 490 G¡À Irjn-`q-an-bpÅ Aѳ ISp¯ bmYm-Øn-Xn-I-\m-bn-cp-¶p. BUw-_-c-]qÀ®-am-bn-cp¶p Pohn-Xw. ]Xn-\mep hbÊp apXte tXm¡p-ambn th«bv¡p t]mIp-am-bn-cp-¶p, BwsX. ]ns¶ kvt]mÀ«vkv Imdn \mSp-Np-äÂ. Znh-Êhpw c­pw aq¶pw kn\n-a-IÄ hsc ImWpw. Ne-¨n{X ]kn-²o-I-c-W-§-fn \ncq-]Ww Fgp-Xp-¶Xpw ioe-am-¡n.

Kuc-h-kz-`m-h-apÅ B Ne-¨n{X hnaÀi-\-§Ä¡v tlmfn-hp-Un t]mepw hmb-\-¡m-cp-­m-bn. A§s\, At±lw t\mÀa jnb-d-dp-ambn _Ôw Øm]n-¨p. ]nev¡m-e¯v IpjvT-tcm-Kn-IÄ¡n-S-bn k¶² tkh\w XpS-§n-b-t¸mÄ BZy-ambn e`n¨ kw`m-h\ Ah-cp-tS-Xm-bn-cp-¶p.

bm{X-I-tfmSv hÃm¯ {]Xn-]-¯n-bp-­m-bn-cp-¶p, BwtX-bv¡v. A§s\ \mSp-Np-äp-¶-Xn-\n-S-bn Ipd¨pImew At±w cho-{µ-\mY SmtKm-dn-t\m-sSm¸w im´n-\n-tI-X-\-¯n Xma-kn-¨p.

saUn-kn\v ]Tn-¡m-\m-bn-cp¶p At±-l-¯n\v Xmev]cyw. ]t£ \nÀ_-Ô-¯n\p hg§n \nbaw ]Tn¨v hmÀ[-bn A`n-`m-j-I-\mbn F³tdmÄ sNbvXp. A¡m-e¯v kl-I-cW {]Øm-\-hp-ambn At±lw ASp-¯n-S-]-g-In. Ht«sd kl-I-cW kwL-§-fpsS kwLm-S-I-\mbn s]mXp-{]-hÀ¯\ cwK-s¯-¯n. CXns\ XpSÀ¶v hmÀ[ ap\n-kn-¸m-en-än-bpsS sshkv {]kn-Uâmbn At±lw sXc-sª-Sp-¡-s¸-«p.

_meyw apXevt¡ A[-Øn-X-tcmSv B`n-apJyw ]peÀ¯n-t¸m¶ BwtXbv¡v Ah-cpsS PohnX Zpcn-X-§Ä ASp-¯-dn-bm-\m-bn. ho«p-tPm-en-¡m-cpsS Ip«n-I-fp-ambn N§m¯w IqSn-b-Xn\pw Ah-tcm-sSm-¸-an-cp¶v `£Ww Ign-¨-Xn\pw in£n-¡-s¸-«n-ട്ടുണ്ട് BwsX.

BwsX-bpsS Zo\m-\p-I¼ hyà-am-¡p¶ Hcp kw`-h-മുണ്ടു-­v. Zo]m-h-en¡v ]S¡w hm§m³ A½ BwtXbv¡v Iptd \mW-b-¯p-«p-IÄ \ÂIn. XpÅn-¨mSn N´-bn-te¡v t]mIth Hcp Iod-¯pWn Xd-bn hncn¨v s]mÅp¶ shbn-en Hcp AÔ³ ]n¨- bm-Nn-¡p¶p: Cu I®ps]m«\v Hcp ss]k Xcq..... ap¶nse XpWn-bn sh¨ knKdäv Sn¶n Ipd¨p \mW-b-§Ä. B Zriyw BwsXsb ]nSn-¨p-e-¨p. ]S¡w hm§m³ sIm­p-t]mb ]Ww Hs¶m-¶mbn B Sn¶n-te-¡n-«p-sIm-Sp-¯p. ]n¨-¡m-c\v AXv hniz-kn-¡m-\m-bn-Ã. Cu ]n¨-¨-«n-bn-te¡v IÃp s]dp-¡n-bn-S-cptX! AbmÄ tIW-t]-£n-¨p. CXv IÃ-Ã, \mW-b-¯p-«p-I-fm-Wv, F®n-t\m-¡v, BwtX ]d-ªp. AbmÄ Iod-¯p-Wn-bn ]m{Xw Ia-gv¯n-bn«v \mW-b-§Ä F®m³ XpS-§n. AbmÄ¡v hniz-kn-¡m-\m-bn-Ã. Abm-Ä Ah ho­ണ്ടുംw ho­ണ്ടുംw F®n. BwtX-bpsS I®p-IÄ \nd-ªp.

Xsâ AÑsâ FtÌ-änse InW-dp-I-fn \n¶v shÅ-sa-Sp-¡m³ Zfn-Xsc A\p-h-Zn-¨n-cp-¶n-Ã. BwsX Hcp-\mÄ Cu InW-dp-IÄ AhÀ¡mbn Xpd¶p sImSp-¯p.

Xsâ \mbm«p bm{X-bv¡n-S-bn DÄh-\-¯n Xma-kn-¡p¶ ഗോണ്ടുIÄ F¶ KncnhÀ¤-hn-`m-K-¡m-cpsS PohnXcoXn-I-fp-ambn BwsX ]cn-N-b-s¸-«p. ]«n-Wn-bpw, tcmK-§fpw കൊണ്ട് s]mdp-Xn-ap-«p¶ Ah-cpsS \njvI-f-¦-X-bpw, kvt\lhpw {]Ir-Xn-tbm-Sn-W-§n-bpÅ Pohn-Xhpw At±-ls¯ Gsd BIÀjn-¨p. {ItaW BwsX-bv¡v, \K-c-§-fnse k¼-¶-cpsS PohnX coXn-I-fn hncàn tXm¶n. At±lw Ah-cn \n¶v am\-kn-I-ambn AI-em³ XpS-§n. ]mh-§-fpsS lrZ-b-¯nsâ k¼-¶X At±-ls¯ BIÀjn-¨p. k¼-¶-cpsS lrZb iq\y-Xsb At±lw shdp-¯p.

]mh-§-tfm-sSm¯v Pohn-¡p-hm³ `mcybpw Ip«n-I-fpമുണ്ടാIp-¶Xv hnLmXw krjvS-¡p-sa-¶m-bn-cp¶p At±-l-¯nsâ hnizm-kw. AXn-\m apSnbpw \Jhpw \o«n hfÀ¯n Hcp k\ym-kn-sb-t¸mse Ipd¨p Imew At±lw Pohn-¨p. Bbn-Sbv¡v Hcp {_mÒWIpSpw-_-¯n \S¶ hnhm-l-¯n h¨v I­p-ap-«nb km[\ F¶ s]¬Ip-«n-bpsS kz`m-h-aln-abn BIr-jvS-\mbn At±lw k\ymkw Dt]-£n-¨p.

IÃym-W-¯n\v aq¶mgvN ap³]v ho«n AXn-{I-an¨p Ib-dnb tamjvSm-¡-fp-ambn At±-l-¯n\v Gäp-ap-t«-­n-h-¶p. I¯n-sIm­v XpSsc XpS-sc-bpÅ Ipt¯äv BwtXbpsS ico-c-¯n 16 apdn-hp-I-fp-­m-bn. AXoh Kpcp-X-cm-h-Ø-bn Bip-]-{Xn-bn-se-¯nb At±lw GXm\pw aWn-¡q-dn\p ta Pohn-¡n-sÃ-¶m-bn-cp¶p tUmIvSÀamÀ hn[n-sb-gp-Xn-b-Xv. ]t£, Akm-am-\y-amb a\-¡-cp¯v At±-ls¯ Pohn-X-¯n-te¡v XncnsI sIm­p-h-¶p. hnhm-l-Zn\w At±lw Xsâ kz¯p-¡Ä Dt]-£n-¡p-hm-\pw, A`n-`m-j-I-hr-¯n-bn \n¶v ]n³hm-§p-hm-\p-apÅ Xocp-am\w {]Jym-]n-¨p.

പാh-§Ä¡mbn BwtXbpw `mcybpw htcmcbv¡-Sp¯v Hcp sXmgn B{iaw Øm]n-¨p. Øm\-t`-Z-an-ÃmsX A[zm-\n¨p Pohn-¡p¶ BÀ¡pw I½yq¬ amXr-I-bn-epÅ Cu B{i-a-¯n tNcm-sa-¶m-bn-cp¶p {]Jym-]-\w. IpS- \-¶m-¡p¶ HcmÄ, sNcp-¸p-­m-¡p¶ asämcmÄ, Iptd Zfn-XÀ, ]mh-s¸« Hcp {_mÒW³ F¶n-§s\ hnhn[ taJ-e-I-fn-epÅh-cm-bn-cp¶p At´-hm-kn-IÄ. Hcp cmjv{So-b-¡m-c³ ]m«-¯n\p \ÂInb Ggv G¡À ]mgv`q-an-bn AhÀ Irjn sNbvXp. H¶n¨v Htc ASp-¡-f-bn Blm-c-ap-­m-¡n-¡-gn-¨p. H¶n-¨p-d-§n. BbnS-bv¡m-bn-cp¶p BwsX-þ-km-[\ Z¼-Xn-am-cpsS BZy Ip«n ]nd-¶-Xv. kaq-l-¯nse \njvIm-kn-I-tcm-sSm¸w Pohn¨ Ah-cpsS Ipªns\ ImWm³ Bcpw B{i-a-¯n-se-¯n-bn-Ã.

htcm-c-bnse tXm«n-I-fpsS bqWn-bsâ sNbÀam-\mbn At±lw sXc-sª-Sp-¡-s¸-«p. A¡m-e-¯m-bn-cp¶p sa¨-s¸« thX-\-¯n\pw PohnX kml-N-cy-§Ä¡p-ambn AhÀ kacw sNbvX-Xv. ka-c-NÀ¨-bv¡n-S-bn AhÀ BwtX-tbmSv tNmZn¨p: R§Ä Znh-khpw sN¿p¶ Cu hr¯n-sI« tPmen kmdn\v sN¿m³ ]äptam? ag-¡m-e¯v aew Np½nbm-e-dnbpw R§Ä sN¿p¶ ]Wn-bpsS ImTn-\yw.

BwtX B shÃp-hnfn Gsä-Sp¯p: Hcp Znh-k-aÃ, H³]Xp amkw At±lw AhnsS tXm«n-¸Wn sNbvXp.

Hcp ag-¡m-e¯v ho«n-te¡v aS-§th Nm¡p-sI-«p-t]mse Ft´m hgn-bn InS-¡p-¶Xv At±-l-¯nsâ {i²-bn s]«p. sXm«-Sp-s¯¯n t\m¡n-b-t¸mÄ AXv Hcm-fpsS amwk-]n-WvU-am-sW¶v a\-Ên-em-bn. acn-¡m-dmb Hcp IpjvT-tcm-Kn-bm-bn-cp¶p, AXv. aq¡nsâ Øm\¯v രണ്ടു Zzmc-§Ä. ssIbnepw Imenepw hnc-ep-I-fpണ്ട്-­m-bn-cp-¶n-Ã. sXcphp \mbv¡Ä Npäpw IqSn-bn-«p-­v. `b¶v AhnsS \n¶v HmSn-t¸mbn, BwsX.

Ipsd Ignªv At±-ls¯ Ipä-t_m[w ]nSn-Iq-Sn. Xms\mcp `ocp-hm-Wv. Dt]-£n-¡-s¸« tcmKn-bmb, GI-\m-sbmcp a\p-jy³ acn-¡m³ InS-¡p-t¼mÄ Xm³ HmSn-t¸m-cpI! BwsX sshIm-sX, Blm-c-hp-ambn B IpjvT-tcm-Kn-bpsS ASp-t¯¡v aS-§n. tdmU-cn-In apfIÄ sI«n Hcp sjUp-­m-¡n. AbmÄ¡v Blmcw sImSp-¯p. AbmÄ acn¡pw hsc ip{iq-jn¨v H¸w Ign-ªp. XpÄkndmw F¶m-bn-cp¶p Abm-fpsS t]cv.

ASp¯ Bdp amk-¡mew B kw`hw BwtX-bpsS a\-Êns\ aYn-¨p-sIm-­n-cp-¶p. tijn-¡p¶ Pohn-Xw Btcm-cp-an-ÃmsX IpjvT-tcm-Kn-IÄ¡mbn kaÀ¸n-¡m³ Ah³ Xocp-am-\n-¨p.

IpjvT-tcm-K-s¯-¡p-dn¨v e`y-amb FÃm ]pkvX-I-§fpw At±lw hmbn-¨p. htcm-c-bnse se{]kn ¢n\n-¡n Ipd-¨p-Imew tPmen sNbvXp. tUmIvSÀ¡v IpjvT-tcm-Kn-Isf NnIn-Õn-¡p-¶-Xn Xmev]-cyta D­m-bn-cp-¶nÃ. sshImsX BwsX kz´-ambn ¢n\nIv Xpd-¶p. Bbn-c-¡-W-¡n\v tcmKn-IÄ Ahn-sS-sb-¯n. saUn-¡Â _ncp-Z-an-Ãm¯ BwsX-bpsS NnInÕ kÀ¡m-cn\v CjvS-s¸-«n-Ã. Cu t]mcmbva \nI-¯m-\mbn At±lw k¯m-]q-cnse Hcp se{]kn km\-täm-dn-b-¯n BgvN-bn c­p Znhkw F¯n ]T\w \S-¯n. AXv \S-¯n-bn-cp-¶Xv KmÔn-b-\mb at\m-lÀ Znhmw ap³ssIsb-Sp¯v BwsXsb I¡¯ kvIqÄ Hm^v t{Sm¸n-¡Â saUn-kn-\n _ncp-Z-]-T-\-¯n\v Ab-¨p. s\{lp-hnsâ CS-s]-S-ens\ XpSÀ¶m-bn-cp¶p AhnsS {]th-i\w e`n-¨-Xv.

IpjvT-tcm-K-¯\v acp¶v Iണ്ടെ­-¯m³ ]co-£-W-ar-K-§-fn AWp-¡sf hfÀ¯n-sb-Sp-¡m³ km[n-¡p-¶nsöpw, a\p-jy-\n-em-sW-¦n AXn\p ]äp-sa¶pw Hcp A[ym-]-I³ ]d-ªp. CXv BwsXsb kv]Àin¨p. ഒc­p Znhkw \oണ്ടുp\n¶ Btem-N-\-IÄs¡m-Sp-hn Xsâ ico-c-¯n acp¶v ]co-£n-¡p-hm³ BwsX apt¶m«p h¶p. IpjvT-tcm-K-¯n-\pÅ acp¶v Ip¯n-h¨v kzbw ]co-£W hkvXp-hmbn At±lw. B tImgvkv H¶m-a-Xmbn ]mkmbn htcm-c-bn aS-§n- h¶ _m_ BwsX AXn\p Npäp-apÅ 60 {Kma-§-fn IqSn se¹kn ¢n\n-¡p-IÄ Bcw-`n-¨p.

A§-s\, temIw കണ്ട IÀ½-tbm-Kn-bpsS \nc-bn-te¡v asäm-cmÄ IqSn h¶p þ _m_ BwsX.


ഭോഗികൾ പൊതുരംഗം കൈയടക്കുന്ന ഈ ആസുരകാലത്ത് മഹാത്മാഗാന്ധിയേയും മാർട്ടിൻ ലൂഥർ കിങ്ങിനേയും എന്തിനാണു നാം ഓർക്കുന്നത്?എന്തിനാണു ബാബാ ആംതെയുടെ ത്യാഗപൂർന്നമായ ജീവിതത്തെ അനുസ്മരിക്കുന്നത്?

ഈ ഇരുട്ടിനപ്പുറത്തും ഒരിറ്റു വെളിച്ചമുണ്ടെന്ന് ഈ ജീവിതകഥകൾ നമ്മെ സമാശ്വസിപ്പിക്കുന്നു.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ